കണ്ണൂർ...... ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളേക്കുറിച്ച്‌ പരാമർശിക്കവേ ഗ്രീക്ക്‌ പണ്ഡിതനായ ടോളമി 'കനൗറ' എന്ന് സൂചിപ്പിച്ച നാട്‌.
പ്ലിനിയും ഇബ്നു ബതൂതയും കണ്ണൂരിനെ പ്രതിപാദിച്ചത്‌ പ്രധാന തുറമുഖങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കയറ്റുമതി ഇറക്കുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്‌.
*2018 ജനുവരി 13 , 14* ദിവസങ്ങളിൽ
*'കണ്ണൂരിലെ മുസ്ലിംകൾ, ചരിത്രവും വർത്തമാനവും '* എന്ന വിഷയത്തിൽ അബൂദാബി കെ എം സി സി യുമായി ചേർന്ന്‌ *തളിപ്പറമ്പ്‌ സർ സയ്യിദ്‌ കോളേജ്‌ ചരിത്രവിഭാഗം* സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിനേക്കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ.
സെമിനാറിന്റെ ഒന്നാം ദിവസമായ 13 ശനിയാഴ്ച രാവിലെ 9:30 ന്‌ *കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാൻസ്‌ലർ ഡോ കെ മുഹമ്മദ്‌ ബഷീർ* സെമിനാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് അറക്കൽ രാജവംശത്തെക്കുറിച്ചും തലശേരി ഫാക്റ്ററിയേക്കുറിച്ചുമെല്ലാമുള്ള സമഗ്ര ചരിത്ര ഗവേഷണങ്ങൾക്ക്‌ നേതൃത്വം നൽകിയ പ്രമുഖ ചരിത്രകാരൻ *ഡോ കെ കെ എൻ കുറുപ്പ്* മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കണ്ണൂരിലെ മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട്‌‌ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസും ചർച്ചകളും നടക്കും.
………
പ്രഫസർ ഇ ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഒന്നാമത്തെ സെഷനിൽ *'മുസ്ലിംകൾ, അധികാരവും സ്വരൂപവും'* എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗം വകുപ്പാധ്യക്ഷൻ *ഡോ എം ടി നാരായണൻ* വിഷയാവതരണം നടത്തും.
കേരളത്തിലെ തന്നെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തെക്കുറിച്ചടക്കമുള്ള ചർച്ചകൾക്ക്‌ പ്രസ്തുത സെഷൻ വേദിയാകും.
…………
രാണ്ടാമത്തെ സെഷനിൽ *'കണ്ണൂരിലെ മുസ്ലിംകൾ, പഴമയും പ്രാധാന്യവും'* എന്ന വിഷയത്തിലുള്ള കോഴിക്കോട്‌ ഗവ.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ ചരിത്രവിഭാഗം വകുപ്പാധ്യക്ഷൻ *ഡോ .പി ജെ വിന്റ്സെന്റെ* നേതൃത്വത്തിലുള്ള ക്ലാസും ചർച്ചയുമായിരിക്കും നടക്കുക.
ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന മാടായിപ്പള്ളിയും ശ്രീകണ്ഠാപുരം പള്ളിയുമെല്ലാം കണ്ണൂരിലാണല്ലോ.
………
*'കണ്ണൂർ. കലയും സാഹിത്യവും'*
എന്ന വിഷയമാണ്‌ മൂന്നാമത്തെ സെഷൻ ചർച്ച ചെയ്യുക.കഥാകൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ എഡിറ്ററുമായ *ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തുങ്കടവ്‌* പ്രസ്തുത വിഷയത്തിൽ വിഷയാവതരണം നടത്തും.
………
പഴയകാലം മുതൽക്കേ സിറ്റി എന്നറിയപ്പെടാൻ പാകത്തിലുള്ള വിപുലമായ കച്ചവടം കണ്ണൂരിൽ നടന്നിരുന്നു.
പ്രതിവർഷം 459253 ടൺ ചരക്കുകൾ കൈകാര്യം ചെയ്തിരുന്ന , അതി വിപുലമായ അന്താരാഷ്ട വ്യാപാരം കണ്ണൂരിൽ നിലനിന്നിരുന്നു.
അറബികളുമായി നിലനിന്നു പോന്ന ഈ വ്യാപാര ബന്ധം കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടാക്കി.
കണ്ണൂരിലെ പുതിയാപ്ല സമ്പ്രദായത്തിന്റെ ഉദ്ഭവത്തിന്റെ കാരണങ്ങളിൽ ഒന്നായി അത്‌ മാറി.
നാലാമത്തെ സെഷനിൽ
കണ്ണൂരിലെ *'വാണിജ്യ പാരമ്പര്യവും സാമ്പത്തിക വളർച്ചയും'* എന്ന വിഷയത്തിൽ *ഡോ മുജീബ്‌ റഹ്മാൻ* വിഷയാവതരണം നടത്തും.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം വകുപ്പാധ്യക്ഷനാണ്‌ ഡോ മുജീബ്‌ റഹ്മാൻ.
………


രണ്ടാം ദിവസം
.............................
തലശ്ശേരി ദം ബിരിയാണിയും മുട്ടമാലയും  അറക്കൽ പത്തിരിയും പോലെ കണ്ണൂരിലെ
ഭക്ഷണ വൈവിധ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.
നോമ്പുകാലമായാൽ രാവിലെ അത്താഴം കഴിക്കാൻ നേരമാകുമ്പോൾ ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉഠോ ബാബകൾ ബാൻറ് മുട്ടി ആളുകളെ
ഉണർത്തുന്നതും ഒരുതരത്തിൽ വടക്കേ മലബാറിലെ മുസ്ലിം സംസ്കാരത്തിന്റെ
അദ്വിതീയതയാണ്..എഴുത്തുകാരനും സീനിയർ ജേണലിസ്റ്റുമായ ശ്രീ കെ പി കുഞ്ഞി
മൂസ' വടക്കേ മലബാറിലെ  ഭക്ഷണ വൈവിധ്യങ്ങൾ' എന്ന വിഷയത്തെക്കുറിച്ച്
സംസാരിക്കും . സദസ്സിന് വിഷയകർത്താവുമായി സംവദിക്കാൻ
അവസരമുണ്ടായിരിക്കുന്നതാണ് .
ശേഷം വെസ്റ്റേൺ ഗട്ട്‌സ് ഗ്രീൻ ഇനീഷ്യയ്റ്റീവ് ഡയറക്ടർ ഡോ കെ ടി അഷ്‌റഫ് കണ്ണൂരിലെ ആഘോഷങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ എന്ന വിഷയത്തെ അധികരിച്ച്
സംസാരിക്കും.
യമനിൽ നിന്ന് കേരളത്തിലെത്തിയ മഖ്ദൂമുമാർ തുടങ്ങിവെച്ച പള്ളി ദറസ്
സമ്പ്രദായത്തിലൂടെയാണ് കേരളത്തിൽ മുസ്ലിം വിദ്യാഭ്യാസത്തിന്റെ ആവിർഭാവവും
വളർച്ചയുമുണ്ടായത്.
മഖ്ദൂം കുടുംബത്തിലെ അംഗവും എം ഇ എം ഒ കോളേജ് ചരിത്രവിഭാഗം
അദ്ധ്യക്ഷനുമായ പ്രൊഫ.അജ്മൽ മുഈൻ' വിദ്യാഭ്യാസം , ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കും.
തൊഴിലും വിദ്യാഭ്യാസവും , മനോഭാവത്തിലെ മാറ്റങ്ങൾ' എന്ന വിഷയത്തിൽ
പ്രമുഖ മനഃശാസ്ത്രജ്ഞൻ എസ് വി മുഹമ്മദലിയും സാമൂഹിക നാവോതഥാന സംരംഭങ്ങൾ എന്ന വിഷയത്തിൽ  പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ കാസിം വി ഇരിക്കൂറും സംസാരിക്കും .
പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ 'ഡോ ഹുസൈൻ രണ്ടത്താണി' 'പ്രവാചക പരമ്പരയുടെ ആഗമനവും സൂഫീ പ്രസ്ഥാനവും വടക്കൻ കേരളത്തിൽ ' എന്ന വിഷയത്തിൽ സംസാരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന്‌ താഴെ കാണുന്ന ലിങ്കിൽ ക്ലിക്‌ ചെയ്യുക*.
For more details,
Contact :
*9447245413*
*97 45 534706*
*9847654285*